2019 ആഗസ്റ്റ് നാലിന് പ്രത്യേക പദവി എടുത്തു മാറ്റിയതിനെതിരെ ഗുപ്കറില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രമേയം പാസാക്കിയിരുന്നു. സഖ്യത്തില്‍ നിന്ന് ഒരു പ്രതിപക്ഷ പാര്‍ട്ടി പിന്‍മാറുന്നെന്ന വാര്‍ത്തയോടും ഫറൂഖ് അബ്ദുള്ള പ്രതികരിച്ചു. ഞങ്ങൾ ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടും. സഖ്യം വിട്ടെന്ന് പറഞ്ഞ ഒരു രാഷ്ട്രീയ പാർട്ടിയുണ്ട്. അവർ ഒരിക്കലും സഖ്യത്തിന്റെ ഭാഗമായിരുന്നില്ല എന്നതാണ് സത്യം.
ബിജെപി ജമ്മുകാശ്മീരിനെ മതപരമായി വിഭജിക്കുകയാണ്. കേന്ദ്രഭരണപ്രദേശം മോദി സർക്കാർ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നു. അവരുടെ കണ്ണില്‍ അവരുമാത്രമാണ് ഇന്ത്യക്കാര്‍. ഞങ്ങളൊക്കെ അവര്‍ക്ക് പാക്കിസ്ഥാനികളാണ്. കാശ്മീരില്‍ നിന്നു പുറത്തുള്ളവര്‍ക്ക് ഇവിടം തുറന്ന് നല്കുന്നതിനൂടെ ഞങ്ങളെ പാപ്പരാക്കണമെന്ന് ബിജെപി ആഗ്രഹിക്കുന്നു.
എന്നാല്‍, ഗീലാനിയുടെ കുടുംബാംഗങ്ങള്‍ക്കെതിരെ യു പി ഐ ചുമത്തി ചുമത്തിയത്തിനെതിരെ പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി രംഗത്തെത്തി. കുടുംബാംഗങ്ങൾക്കെതിരെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ, ഇന്ത്യൻ പീനൽ കോഡ് എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തതിനെ അംഗീകരിക്കാനാവില്ലെന്ന് മെഹ്ബൂബ മുഫ്തി പറഞ്ഞു.
കശ്മീരിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെടാനല്ല പ്രധാനമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിൽ പങ്കെടുത്തത്. ഭരണഘടന വാഗ്ദാനം ചെയ്യുന്ന ജനങ്ങളുടെ അവകാശം പുനസ്ഥാപിക്കണമെന്നാണ് യോഗത്തിൽ പങ്കെടുത്ത പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടതെന്ന് മുതിർന്ന സിപിഎം നേതാവ് പറഞ്ഞു..
പ്രധാനമന്ത്രിയുടെ ക്ഷണം ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. യോഗത്തില്‍ പങ്കെടുത്ത് ഞങ്ങള്‍ നിലപാട് അറിയിക്കും. അവരുടെ പ്രതികരണം ജനങ്ങളെയും. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സംയുക്ത യോഗത്തിന് ശേഷം നേതാക്കള്‍ അറിയിച്ചു. മെഹബൂബ മുഫ്തി യോഗത്തില്‍ പങ്കെടുക്കില്ല എന്നാണ് നേരത്തെ പറഞ്ഞിരുന്നത്.
ബോട്ടപകടത്തിൽ മുങ്ങിമരിച്ച കുട്ടികളുടെ ഫോട്ടോ വാട്സ്അപ്പ് സ്റ്റാറ്റസിട്ട് മാധ്യമ പ്രവർത്തകനെതിരെ ജമ്മു കശ്മീർ പൊലീസ് കേസെടുത്തു. ബന്ദിപൂർ ജില്ലയിലെ ഒരു പ്രാദേശിക റിപ്പോർട്ടർ സാജിദ് റെയ്‌നക്കെതിരെയാണ് പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.
ജമ്മു കശ്മീര്‍ പാകിസ്താനൊപ്പം പോകാന്‍ ആഗ്രഹിച്ചിരുന്നെങ്കില്‍ അത് 1947ല്‍ ആവാമായിരുന്നു. ആരും തടയുമായിരുന്നില്ല. പക്ഷേ ഞങ്ങളുടെ രാജ്യം മഹാത്മാഗാന്ധിയുടെ ഇന്ത്യയാണ്. ബിജെപിയുടെ ഇന്ത്യയല്ല- ഫാറൂഖ് അബ്ദുള്ള
ഒമര്‍ അബ്ദുള്ളയെ മോചിപ്പിക്കാന്‍ വല്ല തീരുമാനവും ഉണ്ടോ എന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് ഇപ്പോള്‍ ഒമര്‍ അബ്ദുള്ളയെ മോചിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം വന്നിരിക്കുന്നത്.